November 27, 2012

ഗന്ധര്‍വന്‍കാവ്

 
 
 
കുന്നുംപുറത്ത് കാവിലെ ഉത്സവം..!!
 
ഉത്സവത്തിന്റെ രാത്രിയില്‍  ദൂരെ നിന്നും ആ   കുന്ന്‍  കാണുവാന്‍ നല്ല രസമാണ്......
 
അടിവാരത്ത് നിന്നും മലമുകള്‍ വരെ വളഞ്ഞു നീണ്ടു പോകുന്ന മണ്ണ് റോഡ്‌ കണ്ടാല്‍ ഒരു ചിത്രകാരന്റെ കാന്‍വാസില്‍ കണ്ടുമറന്ന മനോഹരമായ  ഒരു ചിത്രത്തെ ഓര്‍മവരും 
 
അന്ന് ആ വഴിക്കരികിലോന്നും കറന്റ് കിട്ടിയിട്ടില്ല....
ആള്‍ താമസവും കുറവ് .....
 
ഉത്സവമായാല്‍ താഴെ മുതല്‍ മലമുകള് വരെ വഴിക്കരികില്‍ വരി വരി യായി ട്യൂബ് ലൈറ്റ് ഇടവിട്ട്‌ മരത്തിന്‍ കൊമ്പില്‍ കെട്ടി വെച്ചിരിക്കും.....!!
ദൂരെ നിന്ന് തന്നെ ജെനരെടോരിന്റെ  ശബ്ദം കേള്‍ക്കാം.....
 
വഴിക്ക്  ഇരുവശവും  കച്ചവടക്കാര്‍ മുന്നേ കൂട്ടി തന്നെ സ്ഥാലം പിടിച്ചിട്ടുണ്ടാവും ... രാത്രിയില്‍ ഒട്ടു മിക്ക കച്ചവടക്കാരുടെ അടുത്തും പെട്രോള്‍മാക്സ് ആയിരിക്കും വെളിച്ചമായി ഉപയോഗിക്കുന്നതു...........
അല്ലെങ്കില്‍ വലിയ മണ്ണെണ്ണ വിലക്ക്....
 
ജിലേബി ഉണ്ടാകുന്നവര്‍......ചെറിയ ചെറിയ ചായക്കടകള്‍  .....ബലൂണും പീപിയൊക്കെയായി കുട്ടികളെ ആകര്‍ഷിക്കാന്‍ ആള്‍ക്കാരുടെ ഇടയിലൂടെ നടക്കുന്ന ചെറു കച്ചവടക്കാര്‍.....
മുത്തുമണി മാലയും കുപ്പിവളയും കരിവളയും എല്ലാമായി മറുനാടന്‍ കുറത്തികള്‍.....
ഭാവി ഭൂതം വര്‍ത്തമാനം എന്ന ബോര്‍ഡും വെച്ച് തത്തമ്മയും ചീട്ടുമായി ചിലര്‍.....കൈ നോട്ടക്കാര്‍......പന്തയം  വെപ്പുകാര്‍ ..

ആ വഴിയിലൂടെ ആ ദേശത്തെയു മറു ദേശത്തെയും ആളുകള്‍ ഒഴുകും.....
 
ജെനെരേടര്‍  ശബ്ദം.......ആളുകളു ടെ കല പില.....കുട്ടികളുടെ ചിരിയും കരച്ചിലും....മലമുകളില്‍ നിന്നുള്ള  വാദ്യമേളം...ഇടക്കിടക്കുള്ള കരിമരുന്നു .... അമിട്ട്.....അങ്ങിനെ എല്ലാം കൂടി ഉത്സവത്തിന്റെ മൂന്നു ദിവസം ഗംഭീരം തന്നെയാണ്....
....................................................
 
കൂട്ടുകാരെല്ലാം കുന്നു കാവിലെ ഉത്സവത്തിനു പോകാന്‍ ഒരുങ്ങുന്നു....
വേഗം ....തയ്യാറായില്ല എങ്കില്‍ അവര് പോക്കളയും
 
"പാറു...... ഒരുങ്ങിയത് മതി"
 
പുറകില്‍ കൂടി വന്നു കണ്ണാടി
തട്ടി പറിക്കാനുള്ള കൂട്ടുകാരിയുടെ ശ്രമത്തിനിടയില്‍ കണ്മഷി
മുഖത്തേക്ക് പടര്‍ന്നു..........
 
ഇപ്പൊ നല്ല ശേലായി    ട്ടോ .!!................
 
പിന്‍ വശത്ത് കൂടെ പതുങ്ങി വരുന്ന  കൂട്ട്കാരിയെ  അവള്‍ കണ്ണാടി യിലൂടെ കണ്ടിരുന്നു.....
 
"വല്ലാതെ ഒരുങ്ങണ്ടാ.....ഗന്ധര്‍വന്‍  കാടിനടുതൂടെ പോകാനുള്ളതാ.....".എന്ന അവളുടെ കളിയാക്കല്‍.....
 
സുന്ദരികളായ  പെണ്ണുങ്ങളെ ഗന്ധര്‍വന്‍  മയക്കി കൊണ്ട് പോകുമെന്ന  മുത്തശ്ശി കഥ  ........
 
...........................................
നേരം അപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു
 
പാടവരമ്പിലൂടെ കുറച്ചു നടക്കണം ......
 
അപ്പോള്‍ കാണാം ഉത്സവം കാണാന്‍  പോകുന്നവരും.....തിരിച്ചു വരുന്നവരും......പാട വരമ്പിലൂടെ വരിവരിയായി.....ഓലചൂട്ടും കതിച്ചുപിടിച്ചു.....അത് ഉയരത്തില്‍ വീശി.....അതിനു പിന്നില്‍.....ബലൂണും പീപിളിയും പിടിച്ച കുട്ടികളെയും ഒക്കത്ത് വെച്ച് അമ്മമാരും  അമ്മൂമ്മമാരും എന്ന്  വേണ്ട....ഒരു കുടുംബത്തിലുള്ള എല്ലാവരുമുണ്ടാവും......
 
പാടവരമ്പിലൂടെ കുറച്ചു ചെന്ന് കഴിഞ്ഞാല്‍....പിന്നെ ചെറിയ ഒരു തോട് ...
അത് മുറിച്ചു കടന്നാല്‍ പിന്നെ നീണ്ടു കിടക്കുന്ന ഒരു മണ്ണ് റോഡ്‌ ആണ് ...
അത് നേരെ മലമുകളിലുള്ള അമ്പലത്തിലെക്കാണ് ....
 
ആ വഴിയില്‍.....അമ്പലത്തിനടുതെത്തുന്നതിനിടക്ക് രണ്ടു വേറെ കാവുകളും ഉണ്ട്.....
 
ഒരു ഗന്ധര്‍വന്‍  കാവും.....പിന്നെ ....ചെരുകാരി കാവും.....
.........................................................................
 
മലമുകളില്‍ എത്തിയപ്പോഴേക്കും  ചാത്തന്‍ തറ തുടങ്ങിയിരുന്നു......
 
വലിയ കിരീടമൊക്കെ വെച്ച് ചായമെല്ലാം പൂശി......
കാണികളായ കുട്ടികളുടെ അടുത്തൊക്കെ വന്നു പേടിപ്പിച്ചു..
അവരുടെ കയ്യിലുള്ള ബലൂണ്‍ ഒക്കെ വാങ്ങി ......
മേളതിനോത്തു  താളം ചുവട്ടുന്ന ചാത്തന്‍ തറ കാണാന്‍ വലിയ ഒരു ജനാവലി തന്നെ യുണ്ടാവും.......
.............................. .............................. .............................. ..........
 
ആ തിരക്കിനിടയില്‍ കൈത്തണ്ടയില്‍ ഒരു കരുത്തേറിയ 
കൈത്തലം അമര്‍ന്നത് ഓര്‍മയുണ്ട് ........
 
മുത്തശ്ശി കഥയിലെ ഗന്ധര്‍വന്‍ തന്നെയോ അതോ..? 
 
പാലപൂവിന്റെയും ചെമ്പകതിറെയും മറ്റേതോ പേരറിയാത്ത 
പൂക്കളുടെയും നറുമണം ഒന്നിച്ചു പൊതിഞ്ഞു വോ..?....
ഒരു അപ്പൂപ്പന്‍ താടിപോലെ പറന്നു നടക്കുകയാണോ ..?
സ്വയം നഷ്ടപ്പെട്ട ഏതോ നിമിഷം ....
ചെവിയില്‍ മുറുകുന്ന വാദ്യമേളങ്ങളുടെ താളം..........
ഇടയ്ക്കു ചാത്തന്‍ തറ യുടെ  ഉച്ചത്തിലുള്ള അട്ടഹാസം.......
...........................................................
 
സ്വയം ബോധം വന്ന ഏതോ നിമിഷത്തില്‍ കണ്ണ് തുറന്നപ്പോള്‍
ആല്‍ മരത്തിന്റെ ഇലകള്‍ ചിന്നം പിന്നം ഇളകിയാടുന്നത്‌........
നിലാവിന് റെ വെളിച്ചത്തില്‍ കാണാമായിരുന്നു......
.............................. .............................. .............................. .....
 
കൂട്ടുകാരിയുടെ അടുത്തേക്ക് ഓടിയാണോ പറന്നാണോ എത്തിയത് ..?
കിതക്കുന്ന ശ്വാസം അവളുടെ ചുമലില്‍ തട്ടിയപ്പോഴേക്കും
അവള്‍ കഴുത് തിരിച്ചു ചോദിച്ചു.....നീ എവിടെയായിരുന്നെടീ......
 
.ചാത്തന്‍ തറ അപ്പോഴേക്കും അവസാന ആടി തിമിര്‍ക്കലില്‍  ആയിരുന്നു......
 
" അറിയില്ല ....ഞാന്‍ നിന്നെ കാണാതെ"........
മുഴുമിപ്പിക്കുംപോഴേക്കും ......അടുത്ത കരിമരുന്നിനു  തീ കൊളുത്തിയിരുന്നു........
 
കഴുത്തിലുണ്ടായിരുന്ന മാല കാണാതെ പോയത്.....അവളോട്‌ തല്ക്കാലം പറയണ്ട ന്നു വെച്ചു ......
.............................. .............................. .............................. .............................. ............
 
ഉറക്കം വരാതെ ....തിരിഞ്ഞും മറിഞ്ഞും.....
കണ്ണില്‍  ആല്ഇലകളുടെ ഇളകിയാട്ടം  .....പൂക്കളുടെ സുഗന്ധം
മനസ്സില്‍ നിന്നും അപ്പോഴും പടി യിറങ്ങതെ  നിന്നിരുന്നു........
.............................. .............................. .............................. ..............
മൂന്നാം പക്കം.......ഉത്സവത്തിനു തിരശീല വീണു
കച്ചവടക്കാരെല്ലാം.......അവരുടെ സാധനങ്ങള്‍ എടുത്തു വെച്ച് കെട്ടുന്ന തിരക്കിലായിരുന്നു...
അടുത്ത ഉത്സവ പറമ്പ് തേടി....
......................................
."എന്താ ...പോവാറായില്ലേ...?"
പരിചിത ശബ്ദം  കേട്ട് തിരിഞ്ഞു നോക്കി.......
.......................
കാവി മുണ്ട് ഉടുത് ...കയ്യില്‍ ഒരു കറുത്ത ചരട് കെട്ടി.....കഴുത്തില്‍  ഒരു എലസ്സിടു....
നെറ്റിയില്‍ ഒരു ചന്ദനക്കുറിയുമായി.....ഒരാള്‍.. .
എവിടെ ആണ് ഈ ശബ്ദം മുന്‍പ് കേട്ടത് ..?
......................................
" ഇത് ഇയാളുടെതല്ലേ"
അയാളുടെ നീട്ടിയ കയ്യില്‍ നിന്നും കളഞ്ഞു പോയ മാല കണ്ടപ്പോ........ 
അദ്ഭുതം തോന്നി...
തെല്ലു നാണത്തോടെ....അതിലേറെ അതിശയത്തോടെ.......അത് വാങ്ങി..
ചെരുപ്പെടുക്കാന്‍ പോയ കൂട്ടുകാരി കണ്ടോ എന്ന് തിരിഞ്ഞു നോക്കാന്‍ കണ്ണെടുതപ്പോഴേക്കും ...
കച്ചവട സാധനങ്ങല്‍ ഒക്കെ കെട്ടി മുറുക്കിയ വണ്ടി യിലേക്ക്.....
 ഒരു ചെറുപുഞ്ചിരി  തൂകി...അയാള്‍  പതിയെ നടന്നകന്നിരുന്ന്നു....

November 11, 2012

അമ്മ ....

 
 
"നാളെ ഓഫീസില്‍ നിന്നും എല്ലാവരും വരുന്നതാണ്....
അമ്മയെ നാളെ ചെറിയമ്മയുടെ വീടിലെക്കങ്ങാനും മാറ്റി നിര്‍ത്താം"  .......
മകന്റെ  നേരിയ ശബ്ദം ........................
ഭാര്യയോടാകും ......!!
 
 
മനസ്സില്‍ എന്തെന്നറിയാത്ത ഒരു വിങ്ങല്‍ ....ഓര്‍മകളുടെ കടന്നുകയറ്റം ...
 
അന്ന് നേരത്തെ കോളേജ് വിട്ടിരുന്നു........
കോളേജ് വിട്ടു മൈതാനതിനരികിലൂടെ കുറച്ചു നടക്കണമായിരുന്നു വീടെത്താന്‍.....
 
അവിടെ നിന്നും കുറച്ചു ദൂരെ യാണ് കൂടെ വരുന്ന കൂട്ടുകാരി കളുടെ വീട്...
പാട വരമ്പില്‍ നിന്നും വീട്ടു  തൊടിയിലെക്കുള്ള പാലത്തിന്റെ അരികെ എത്തിയപ്പോഴെക്കും  .....
ചെറിയ ഒരു സഞ്ചിയും പിടിച്ചു അനിയത്തി കുട്ടി....എതിരെ വരുന്നുണ്ടായിരുന്നു...
 
.........................................................................................
എവിടേക്കാ  എന്നുള്ള എന്റെ ആകാംഷ നിറഞ്ഞ നോട്ടത്തിനു മറുപടിയായി ....
"വീട്ടില്‍ കുറെ ആള് വന്നിട്ടുണ്ട്....
കുറുപ്പിന്റെ പീടികയിലെക്കാ.....പഞ്ചാര വാങ്ങാനാ........"
അവളുടെ മറുപടിയും......കുസൃതിയോടെയുള്ള നോട്ടവും....
കൈതണ്ടയിലൊരു നുള്ളും ....തന്നു ഓടിപോയപ്പോള്‍..
 
............................................................
ആരോ വന്നിട്ടുണ്ട് എന്നറിഞ്ഞു തന്നെ .........
വീടിന്റെ പിന്‍ വശത്ത് കൂടെ യാണ് പോയത് .....
അടുക്കളയില്‍....അമ്മയും വലിയമ്മയും....പിന്നെ വേറെ രണ്ടു സ്ത്രീകളും....
"ആ ...മോള് വന്നോ....ഇതാ.....മോള്..."
എന്ന് പറഞ്ഞു അമ്മ എന്നെ പരിചയപ്പെടുത്തി........
...........................................

ഈ ആഴ്ച  പെണ്ണ് കാണാന്‍ ആരോ വരുമെന്ന
അമ്മയുടെ ഓര്‍മ്മപ്പെടുത്തല്‍.....
അപ്പോഴാണ് .ഓര്‍മയില്‍ വന്നത് ....!!!
.....................................................................
ചെറിയ ഒരു ചമ്മലോടെ......ചെക്കന്റെ നേരെ ചായ കപ്പ്‌ നീട്ടിയപ്പോള്‍......
ഇടം കണ്ണിട്ടു നോക്കിയ നോട്ടത്തില്‍ തന്നെ ആളിനെ ...ഇശ്ശി പിടിച്ചു..........
 
..................................................................................

ചെക്കന് നല്ല ഉദ്യോഗം.....കാണാന്‍ സുന്ദരന്‍......പൊതുവേ എല്ലാം കൊണ്ടും ഉത്തമം ...എന്ന അച്ഛന്റെ ആത്മഗതം.....
എന്റെ മൌന സമ്മതത്തിന്റെ നിറവില്‍ ...
എല്ലാം വളരെ വേഗത്തിലായിരുന്നു,.........
മീന മാസം ......12 നു വിവാഹത്തിനു പറ്റിയ മുഹൂര്‍തം
പണിക്കരുടെ  വാക്കുകള്‍..

.......................................................................
ഡിഗ്രീ കമ്പ്ലീറ്റ്‌ ചെയ്യാന്‍ അനുവദിക്കണം എന്ന് പറഞ്ഞപ്പോള്‍ 
നിന്റിഷ്ടം പോലെ  എല്ലാം എന്ന് അദേഹം പറഞ്ഞപ്പോള്‍.....
സ്നേഹവും ബഹുമാനവും അങ്ങനെ ഒരാളെ കിട്ടിയതില്‍
അഭിമാനവും തോന്നി...
 
...................................................................
വരഷങ്ങള്‍ എത്ര വേഗം ആണ് കടന്നു പോയത്
ഒരു കുഞ്ഞിനു വേണ്ടി ആഗ്രഹിച്ചു നടക്കാതെ വന്നപ്പോള്‍
അനേകം  പ്രാര്‍ത്ഥനക്കും വഴിപാടിനും ശേഷം.....
ഒരു ഉണ്ണി..........ഒരു വികൃതി കുട്ടന്‍.....
ഒരു പാട് സ്നേഹിച്ചു വളര്‍ത്തി........
സന്തോഷത്തിന്റെ .....കാലങ്ങള്‍........
അതിനിടക്ക് ......
ഒരു ദിവസം.......
ഓഫീസില്‍ നിനും എത്തിയ ഒരു ഫോണ്‍ കാള്‍.......
മരണം ഹൃദയഘാതത്തിന്റെ രൂപത്തില്‍ ഞങ്ങളെ തനിച്ചാക്കി ........
അദ്ധേഹത്തെ കൊണ്ട് പോയി ...ബുദ്ധി മുട്ടിന്റെ ദിനങ്ങള്‍
മറ്റൊരു വിവാഹത്തിന് വേണ്ടി വീട്ടുകാരുടെ നിര്‍ബന്ധം
എല്ലാം മകന്റെ മുഖത്തേക്ക് നോക്കി അവനു വേണ്ടി സഹിച്ചു ....
........................................................................................................
ബുദ്ധി മുട്ടുകള്‍ ഒന്നും  അറിയിക്കാതെ ......
അവനെ വളര്‍ത്തി......
പണക്കാരുടെ മക്കള്‍ പഠിക്കുന്ന വലിയ സ്കൂളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിച്ചു......
ഒന്നിനും ഒരു കുറവ് വരുത്താതെ .........
....................................................................................................
തുണികളുടെ ഭാണ്ട കെട്ടും തോളില്‍  തൂകി.....
ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍........
ചുമരില്‍ തൂകിയിട്ട......
എല്ലാം ഞാന്‍ അറിയുന്നു എന്നാ ഭാവത്തില്‍ ചിരിക്കുന്ന അദ്ദേഹത്തിന്റെ ഫോട്ടോ....
ഒരു ദീര്‍ഘ നിശ്വാസത്തോടെ ...........എടുത്തു നെഞ്ചോടു ചേര്‍ത്തു  പിടിച്ചു.....
എവിടെക്കെന്നറിയാത്ത  യാത്ര.................
...............................
അമ്മയെ ചെറിയമ്മയുടെ വീട്ടില്‍ ആക്കാനുള്ള  മകന്റെ വരവില്‍.....
അമ്മയും ചുമരില്‍ തൂകിയിട്ടിരുന്ന അച്ഛന്റെ ഫോട്ടോയും ....അപ്രത്യക്ഷ മായിരുന്നു.......!